Friday 27 January 2012

സുഹൃത്ത്



ഇന്നലെയുടെ രാത്രിയിൽ
നിന്റെ അക്ഷരങ്ങൾക്കായി
നിലാവ് പ്രഭ കൊണ്ടിരുന്നു.
എന്റെ ഹബീബിനടുക്കൽ‌
മുത്തുമണികൾ തീർക്കും മൊഴികൾക്കായി
അവിടുന്ന് ചോദിക്കുമെത്രെ!
നീ തൻ സുഹൃത്തിനെ
പൂർണ്ണചന്ദ്രനേക്കാൾ പ്രഭ ചൊരിയും
എൻ പ്രണയത്തിലും
തിരുകെടാവിളക്കായി നിൽക്കും
എൻ രക്ഷയിലും
തണൽ പാകിയോ?

നീ തുടരുക


നിൻ സങ്കടങ്ങളുടെ സാഗരം
അലതല്ലുമ്പോൾ
ആധികളുടെ വേലിയറ്റങ്ങൾ
തീരത്തെ പ്രാപിക്കുമ്പോൾ
നീ തേടുന്ന വഴികളിലേക്ക്
ആര് വെളിച്ചം വീശും?

മൗനങ്ങൾക്ക് പ്രാർത്ഥനകൾ
വാചലമാവുമ്പോൾ
നയനങ്ങളിൽ ഒഴുക്കുന്ന പാപദ്രവങ്ങൾ
ഹൃദയത്തെ അനുസമരിക്കുമ്പോൾ
നിന്നിലേക്ക് സ്നേഹം ചൊരിയുവാൻ 
ആര് പ്രണയം കനിയും ?

പ്രകാശത്തിൻ വെളിച്ചം തുടരുവാൻ
സ്നേഹത്തിൻ പ്രണയം നൽക്കുവാൻ
പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുവാൻ 
നീ മദീനയുടെ പ്രേമഭാജനത്തെ തുടരുക.

Wednesday 25 January 2012

ഒരുപാട് നേരം ഇനിയും !!


കാത്തിരുന്നു ഒരുപാട് നേരം 
മൗനിയായി, പിന്നെ
ഹിജാസ്സിന്റെ മലമുകളിലിരുന്ന്
മേഘങ്ങളോട് അറിയാതെ സല്ലപിച്ചിരുന്നു.
മരുഭൂമിയിലൂടെ കൂട്ടമായി നീങ്ങുന്ന ഖാഫില സംഘം 
എന്നെ നോക്കി പുഞ്ചിരിതൂകമ്പോൾ
മൈലുകൾക്കപ്പുറത്തു നിന്നു മദ്‌ഹുകൾ പാടി
സഞ്ചാരം തുടരുന്നവർക്കൊപ്പം ഞാൻ ഇല്ലല്ലോ!
മഴത്തുള്ളികളായി മുത്തമിടുവാൻ വെമ്പുന്ന കാർമേഘങ്ങൾക്കൊപ്പം
ഞാനും തേങ്ങും കണമായിരുന്നെങ്കിൽ 
എന്നിലെ അസൂയയുടെ പർവ്വതങ്ങൾ ഇല്ലാതെയാകുമായിരുന്നു.
ഹേ പ്രിയ സഖി, ഞാൻ ഹിജാസിന്റെ മലചെരുവിൽ 
അന്തിയുറങ്ങുമ്പോഴും മദീനയിലേക്ക് 
ഒരുപാട് ദൂരം കാത്തിരിക്കുവാനുണ്ടോ?

Muhammed (Salallahu alahi vasalam ): The Oyster


He Who is light
Chum for everyone
And who is leader
Love and truth of the world
He who is nicety pal, Our-
Guide and pride of Allah..
Shuffling peace
Into enmity
Pouring love to hatred 
He who showed the ways
Through which -
The mankind should travel 
And out and out,
He who is  light
Chum for everyone
Leader, love and truth...
The Oyster of our search.
Peace be upon Him!

Tuesday 24 January 2012

സ്നേഹ വസന്തം


യാ ഹബീബ്,
സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
സ്വല്ലള്ളാഹു അലൈഹി വസല്ലം

നേരം പുലർന്നിടും
എൻ നയനങ്ങളിൽ പ്രകാശം ശോഭിക്കുന്നില്ല.
പടിഞ്ഞാറൻ ശീതകാറ്റു വീശിയിടും
എൻ മനസ്സുകളിൽ സ്നേഹം തലോടുന്നില്ല.
നിൻ നാമത്താൽ വസന്തമാക്കും 
ദിനങ്ങളത്രെയും 
എനിക്ക് നഷ്ടമായോ ?

സ്നേഹ താഴ്‌വാരം



മറവിയുടെ മൂടുപടത്തിൽ നിന്നും
പശ്ചാത്താപമേറ്റു  വീണിട്ടൂണ്ട്.
കരളറിഞ്ഞു നാഥനെ വിളിച്ചവൾ,
കൺകോണിൽ തിന്മ ദർശിച്ചതപ്പോഴാണ്?
സ്നേഹത്തിന്റെ നൗകകളെ
തിരിച്ചറിയുന്ന തിരമാലകളെയല്ല..
മദീനയുടെ ഗന്ധം ശ്വസിക്കാൻ ദാഹിയായ ആത്മാവ്,
സ്നേഹ താഴ്വാരത്തിലെത്തിരിക്കുന്നു.
സ്നേഹത്തിന്റെ സൂക്ഷിപ്പുക്കാരാ..
ഞാനും നിങ്ങളും മദീനയിലെ മണൽതരികളായിരുന്നെങ്കിൽ!!